Showing posts with label Story Telling. Show all posts
Showing posts with label Story Telling. Show all posts

Thursday, February 13, 2020

ചില ജാലകക്കാഴ്ചകൾ

യുവദമ്പതികൾ ഒരു വാടകവീട്ടിൽ താമസം ആരംഭിച്ചു. പിറ്റേന്ന് രാവിലെ അയൽക്കാരി അലക്കിയ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് യുവതി ജാലകത്തിലൂടെ കണ്ടു. അലക്കിയിട്ടും ആ വസ്ത്രങ്ങളൊന്നും നല്ലതുപോലെ വൃത്തിയായിട്ടില്ലെന്ന് യുവതിക്ക് തോന്നി. ''നന്നായി അലക്കേണ്ട രീതി ആ സ്ത്രീക്കറിയില്ലായിരിക്കാം. ഒരുപക്ഷേ, അവൾക്ക് നല്ല ബാർസോപ്പ് ഉണ്ടാവില്ല.'' അയൽക്കാരി വസ്ത്രം അലക്കിയിടുമ്പോഴെല്ലാം ജനലിനിപ്പുറം നിന്ന് അവൾ ഭർത്താവിനോട് ഇക്കാര്യം പരിഹാസപൂർവ്വം പറയും. ഭാര്യയുടെ സംസാരത്തോട് ഭർത്താവ് പ്രതികരിച്ചില്ല.
ഒരു മാസത്തിനുശേഷം അയയിൽ നല്ല വൃത്തിയുള്ള വസ്ത്രം കണ്ട് ആശ്ചര്യത്തോടെ അവൾ ഭർത്താവിനോട് പറഞ്ഞു: ''നോക്കൂ... അവൾ ഇന്ന് നല്ലതുപോലെ അലക്കാൻ പഠിച്ചിരിക്കുന്നു. എനിക്ക് അത്ഭുതം തോന്നുന്നു; ആരെങ്കിലും ഇന്നലെ അവളെ അലക്കാൻ പഠിപ്പിച്ചുവെന്ന്.''
ഭർത്താവ് പറഞ്ഞു: ''ഇന്ന് നീ ഉണരും മുമ്പ് ഞാൻ നമ്മുടെ ജനൽച്ചില്ലുകൾ വൃത്തിയാക്കി.''യുവതിയുടെ വായടഞ്ഞു പോയി. അവൾക്ക് പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ അയൽക്കാരിയിൽ യുവതി കുറ്റം കണ്ടെത്തുന്നതിന് കാരണം അവളുടെ വീട്ടിലെ പൊടിപിടിച്ച ജാലകത്തിന്റെ പ്രശ്‌നമാണ്. നിറം മങ്ങിയ ചില്ലുജാലകത്തിലൂടെ അവൾ കാണുന്നവയെല്ലാം നിറം മങ്ങിയിരുന്നു. നാം മറ്റുള്ളവരെ കാണുന്നത് നമ്മുടെ മുന്നിലുള്ള ജനൽപ്പാളിയുടെ തെളിമ ആശ്രയിച്ചല്ലേ? അഴുക്കുപുരണ്ട ജാലകത്തിലൂടെ നോക്കിയാൽ യഥാർത്ഥ തെളിമ തിരിച്ചറിയാൻ കഴിയണമെന്നില്ല. ......
Courtesy -
പൗലോ കൊയ്‌ലോയുടെ ഒരു ചെറുകഥ - ചില ജാലകക്കാഴ്ചകൾ.

Thursday, October 3, 2019

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക

അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക
- സ്വാമി വിവേകാനന്ദന്‍
ഉയര്‍ച്ചയ്ക്ക് ഒരു വഴിയേയുള്ളു: അത്, നമ്മുടെ അടുത്തെത്തിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചു ശക്തിയാര്‍ജ്ജിച്ചുകൊണ്ട് അത്യുച്ചപദത്തിലെത്തുന്നതുവരെ മുന്നോട്ടു പോവുകയാകുന്നു.

ഒരു യുവസന്ന്യാസി വനത്തില്‍ പോയി അവിടെയിരുന്നു ധ്യാനപൂജാദികള്‍ നടത്തുകയും ദീര്‍ഘകാലം യോഗം അഭ്യസിക്കയും ചെയ്തു. അനേകസംവ ത്‌സരക്കാലത്തെ കഠിനപ്രയത്‌നത്തിനും അഭ്യാസത്തിനും ശേഷം, ഒരു ദിവസം അയാള്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. കുറെ ഉണങ്ങിയ ഇലകള്‍ അയാളുടെ തലയില്‍ വന്നുവീണു. മേലേ്പാട്ടു നോക്കിയപ്പോള്‍ വൃക്ഷാഗ്രത്തില്‍ ഒരു കാക്കയും കൊക്കും തമ്മില്‍ പൊരുതുന്നതു കണ്ടു. അയാള്‍ക്കു കോപമുണ്ടായി. ‘എന്ത് എന്റെ തലയില്‍ ഉണക്കയിലകള്‍ വീഴ്ത്തുവാന്‍ നിങ്ങള്‍ക്കു ധൈര്യം വന്നോ?’ ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ആ പക്ഷികളെ ക്രോധത്തോടെ നോക്കി. അപ്പോള്‍, അയാളുടെ ശിരസ്സില്‍നിന്ന് ഒരു അഗ്‌നിജ്വാല പുറപ്പെട്ടുചെന്ന് ആ പക്ഷികളെ ദഹിപ്പിച്ചു. അയാളുടെ യോഗശക്തി അത്രയ്ക്കുണ്ടായിരുന്നു. യോഗശക്തിയുടെ ഈ പൗഷ്കല്യത്തില്‍ – ഒരു നോട്ടംകൊണ്ട് കാക്കയേയും കൊക്കിനേയും ഭസ്മീകരിക്കാന്‍ തനിക്കു കഴിഞ്ഞില്ലേ! – അയാള്‍ സന്തുഷ്ടനായി, ആഹ്ലാദത്താല്‍ ഏതാണ്ടു മതിമറന്നു.

കുറച്ചു കഴിഞ്ഞ് ഭിക്ഷയെടു ക്കുവാന്‍ അയാള്‍ക്ക് നഗരത്തിലേയ്ക്കു പോകേണ്ടിയിരുന്നു. അവിടെച്ചെന്ന് ഒരു വീട്ടിനു പുറത്തുനിന്ന് ‘ഭവതി, ഭിക്ഷാംദേഹി’ എന്നു പറഞ്ഞു. ‘കുറച്ചു നില്‍ക്കൂ മകനേ’ എന്ന് വീട്ടിനുള്ളില്‍നിന്നും മറുപടി കിട്ടി. ‘എടീ നീചേ, നീ എന്നെ നിറുത്തിത്താമസിപ്പിക്കയോ! എന്റെ ശക്തി നീ അറിഞ്ഞിട്ടില്ല,’ എന്നിങ്ങനെ ആ യുവയോഗി തന്നത്താന്‍ വിചാരിച്ചു. ഈ വിചാരം അയാളുടെ ഉള്ളില്‍ക്കൂടി കടന്നുപോകുന്നതിനിടയില്‍ വീട്ടിനുള്ളില്‍നിന്ന് ശബ്ദം വീണ്ടും കേള്‍ക്കാറായി; ‘കുഞ്ഞേ, നീ വലിയ കേമനായിപ്പോയെന്നുതന്നത്താന്‍ വിചാരിക്കരുത്. ഇവിടെ കാക്കയും കൊക്കും ഒന്നുമില്ല.’ അയാള്‍ ആശ്ചര്യപ്പെട്ടു: പിന്നേയും കാത്തുനിന്നു. ഒടുവില്‍ സ്ത്രീ പുറത്തേയ്ക്കു വന്നു. അയാള്‍ അവരുടെ കാല്ക്കല്‍ വീണു നമസ്‌കരിച്ചുകൊണ്ട്, ‘അമ്മേ, നിങ്ങള്‍ അതെങ്ങനെ അറിഞ്ഞു?’ എന്നു ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു; ‘കുട്ടീ, എനിക്കു നിന്റെ യോഗമോ അഭ്യാസമോ ഒന്നും അറിഞ്ഞുകൂടാ. ഞാന്‍ ഒരു സാധാരണസ്ത്രീ. എന്റെ ഭര്‍ത്താവിനു സുഖമില്ല. ഞാന്‍ അദ്ദേഹത്തെ പരിചരിക്കയായിരുന്നു. അതു കൊണ്ടാണ് നിന്നോട് അല്പം കാത്തുനില്ക്കാന്‍ പറഞ്ഞത്. ജീവിതകാലം മുഴുവന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍ ഞാന്‍ പണിപ്പെട്ടു യത്‌നിച്ചിട്ടുണ്ട്. വിവാഹിതയാകുന്നതിനുമുമ്പ് ഞാന്‍ മാതാപിതാക്കളോടുള്ള കര്‍ത്തവ്യം നിര്‍വ്വഹിക്കുകയുണ്ടായി. ഇപ്പോള്‍ വിവാഹിതയായിരിക്കെ, ഞാന്‍ എന്റെ ഭര്‍ത്താവിനോടുള്ളു ധര്‍മ്മം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ അഭ്യസിക്കുന്ന യോഗം ഇതു മാത്രമാണ്. എന്നാല്‍ ഈ ധര്‍മ്മാനുഷ്ഠാനം മുഖേന ഞാന്‍ പ്രബുദ്ധയായിരിക്കുന്നു. അതിനാല്‍ നീ ഉള്ളില്‍ വിചാരിച്ചതും കാട്ടില്‍വെച്ചു ചെയ്തതും എനിക്കറിയാന്‍ കഴിഞ്ഞു.

എന്നാല്‍ ഇതിലും ഉപരിയായി എന്തെങ്കിലും നിനക്കറിയണമെന്നുണ്ടെങ്കില്‍, മിഥിലാനഗരിയില്‍ ചെല്ലുക: അവിടെ ചന്തയില്‍ നീ ഒരു വ്യാധനെക്കാണും. നീ അറിയാന്‍ ആഗ്രഹിക്കുന്ന ചിലതെല്ലാം അയാള്‍ പറഞ്ഞുതരും.’
‘ഞാന്‍ എന്തിന് ആ നഗരത്തില്‍ പോകുന്നു, അതും ഒരു വ്യാധന്റെ അടുക്കല്‍?’ എന്ന് സന്ന്യാസി വിചാരിച്ചു. എങ്കിലും താന്‍ കണ്ടേടത്തോളം കാര്യങ്ങള്‍കൊണ്ട് അയാളുടെ ബുദ്ധിക്ക് അല്പം വെളിവുണ്ടായി. അതിനാല്‍ പോകാന്‍ തന്നെ തീര്‍ച്ചയാക്കി, നഗരത്തിനടുത്തെത്തി: ചന്ത കണ്ടുപിടിച്ചു. അവിടെ കുറെ ദൂരെ, ഒരു തടിയന്‍ വ്യാധന്‍ ഇരുന്ന് വലിയ കത്തികള്‍ കൊണ്ട് മാംസം മുറിക്കുന്നതു കണ്ടു. അയാള്‍ പലരോടും സംസാരിക്കുകയും വിലപേശുകയും ചെയ്യുന്നുണ്ട്. ‘ഈശ്വരോ രക്ഷതു! ഇയാളോടാണോ ഞാന്‍ ഉപദേശം വാങ്ങേണ്ടത്? ഇയാള്‍ ഒരു രാക്ഷസന്റെ അവതാരമല്ലാതെ മറ്റൊന്നുമല്ല.’ എന്നിങ്ങനെ വിചാരിച്ച് അയാള്‍ വ്യാധനെ സമീപിച്ചു. അപ്പോള്‍ വ്യാധന്‍ അയാളെ നോക്കി, ‘ഓ സ്വാമി, ആ അമ്മയാണല്ലേ, നിങ്ങളെ ഇങ്ങോട്ടയച്ചത്? എനിക്കല്പം ജോലികൂടിയുള്ളതു തീരുന്നിടംവരെ അവിടെ ഇരുന്നാലും’ എന്നു പറഞ്ഞു. ഇവിടെ എന്തു സംഭവിക്കാന്‍ പോകുന്നു എന്നായി യോഗിയുടെ വിചാരം. അയാള്‍ ഇരുന്നു. വ്യാധന്‍ ജോലി തുടര്‍ന്നു. അതു പൂര്‍ത്തിയായപ്പോള്‍ അയാള്‍ അന്നു കിട്ടിയ പണവും എടുത്ത്, ‘സ്വാമി, ഇനി നമുക്കു വീട്ടിലേയ്ക്കു പോകാം’ എന്നു പറഞ്ഞ് നടന്നു. വീട്ടില്‍ ചെന്ന് യോഗിക്ക് ഇരിപ്പിടം കൊടുത്തിട്ട് അയാളോട് ‘അല്പം കാക്കുക’ എന്നു പറഞ്ഞ് തന്റെ വൃദ്ധരായ മാതാപിതാക്കളെ കുളിപ്പിച്ച് ഊണു കഴിപ്പിക്കുകയും, അവരുടെ പ്രീതിക്കുവേണ്ടി കഴിവതു ശുശ്രൂഷിക്കുകയും ചെയ്തശേഷം അയാള്‍ സന്ന്യാസിയുടെ അരികത്തു മടങ്ങിവന്ന്, ‘സ്വാമി, അങ്ങ് എന്നെ കാണാന്‍ വന്നിരിക്കയാണല്ലോ. ഞാനെന്താണ് അങ്ങയ്ക്കു വേണ്ടി ചെയ്യേണ്ടത്?’ എന്നു ചോദിച്ചു.

സന്ന്യാസി അയാളോട് ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയായി വ്യാധന്‍ ദീര്‍ഘമായ ഒരു പ്രഭാഷണം നടത്തി. (അതാണ് മഹാഭാരതത്തിലെ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്ത്വജ്ഞാനം നിറഞ്ഞതാണ് ഈ ഗീത.) വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട്, ‘അങ്ങ് എന്തിനാണ് ഈ ശരീരത്തിലിരിക്കുന്നത്? ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്?’ എന്നു ചോദിച്ചു. വ്യാധന്‍ പറഞ്ഞു; ‘വത്‌സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാന്‍ ഈ തൊഴില്‍ അഭ്യസിച്ചു. എനിക്കു കര്‍മ്മത്തില്‍ സക്തിയില്ല. കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാന്‍ സന്ന്യാസി യായിട്ടില്ല: ലോകം ഉപേക്ഷിച്ചു കാട്ടിലേയ്ക്ക് പോയുമില്ല. എങ്കിലും നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതും, എന്റെ സ്ഥാനത്തിന്ന് (വര്‍ണ്ണാശ്രമങ്ങള്‍ക്ക്) ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗനായി നിര്‍വ്വഹി ച്ചതുമൂലം, എനിക്കു സ്വയം സിദ്ധമായി.’
മുന്‍പറഞ്ഞ കഥയില്‍ വ്യാധനും സ്ത്രീയും അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം സര്‍വ്വാത്മനാ അനുഷ്ഠിച്ചു: തത്ഫലമായി അവര്‍ക്ക് ജ്ഞാനോദയം ഉണ്ടായി.

ജീവിതത്തിലെ ഏതൊരു നിലയോടനുബന്ധിച്ചും ഉള്ള കര്‍ത്തവ്യങ്ങള്‍, ഫലാസക്തിയില്ലാതെ ശരിയായി നിര്‍വ്വഹിക്കുന്നപക്ഷം, അതു നമ്മെ പരമമായ ആത്മ സാക്ഷാത്കാരത്തിലേയ്ക്കു നയിക്കുമെന്ന് തെളിയിക്കുന്നു.

Sunday, August 4, 2019

ഏലസ്സ്

ഏലസ്സ്


സമ്പന്നയായ ഒരു സ്ത്രീ ഒരു സൂഫി ഗുരുവിനടുത്തു
പോയി.
എന്നിട്ട് പറഞ്ഞു,
“എനിക്ക് അങ്ങ് ഒരു ഏലസ്സ് ഉണ്ടാക്കിത്തരണം,അത് ഞാൻ കൈയിൽ വെയ്ക്കുകയോ വീട്ടിൽ വെയ്ക്കുകയോ ചെയ്താൽ ഞാൻ പറയുന്നതെല്ലാം എന്റെ ഭർത്താവ് അനുസരിക്കുമാറാകണം.
എന്നെ വളരെയധികം ഇഷ്ടപ്പെടുകയും,
സ്നേഹിക്കുകയും വേണം”
"എന്റെ ഭർത്താവിന് എന്നോട് തീരെ സ്നേഹമില്ല,മുൻ കോപിയും,വാശിക്കാരനുമാണ്".
ഗുരു ദീർഘവീക്ഷണമുള്ള ഒരു മഹാനായിരുന്നു.
സൂഫി പറഞ്ഞു,
“ഇങ്ങനെ ഒന്ന് ഉണ്ടാക്കണമെങ്കിൽ പ്രധാനമായും വേണ്ടത് സിംഹത്തിന്റെ കഴുത്തിലുള്ള രോമങ്ങളാണ്”
“കൂടാതെ,ആ രോമങ്ങൾ നിങ്ങൾ സ്വന്തം എങ്ങിനെയെങ്കിലുമായി ഏതെങ്കിലും സിംഹത്തിന്റെ കഴുത്തിൽ നിന്നും പിഴുതെടുക്കണം”
“എങ്കിൽ മാത്രമേ ഞാൻ ഉണ്ടാക്കി നൽകുന്ന ഏലസ്സ് കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ”.
ആ സ്ത്രീ ഏറെ വിഷമത്തോടെ
തിരിച്ച് വന്നു.
അവർ അവരുടെ കൂട്ടുകാരികളോട് കാര്യം പറഞ്ഞു.
ഒരു കൂട്ടുകാരി പറഞ്ഞു,“ഈ കാര്യം ബുദ്ധിമുട്ടാണ് എങ്കിലും സാധിക്കാത്തതൊന്നുമല്ല”
“നീ ഒരു കാര്യം ചെയ്യ്,എല്ലാ ദിവസവും അഞ്ച് കിലോ ഇറച്ചിയുമായി കാട്ടിൽ പോകുക,സിംഹം വരുന്ന വഴിയിൽ ആ ഇറച്ചിയിട്ട് നീ ഒളിഞ്ഞിരിക്കുക”
“പിന്നീട് ഓരോ ദിവസം കഴിയുന്തോറും സിംഹത്തിനു മുന്നിൽ അടുത്തടുത്ത് തന്നെ ഇറച്ചിയിട്ട് കൊടുക്കുക,സിംഹം അപ്പോൾ നിന്നെ ഒന്നും ചെയ്യില്ല,നിന്നോട് സ്നേഹം കാണിക്കുകയും ചെയ്യും”
“പിന്നീട് സിംഹം നിന്നോട് അടുത്ത് കഴിഞ്ഞാൽ വാൽസല്യത്തോടെ നീ സിംഹത്തിന്റെ കഴുത്തിൽ താലോടി
പതുക്കെ രോമങ്ങൾ പിഴുതെടുക്കുക”
ആ സ്ത്രീക്ക് കൂട്ടുകാരിയുടെ വാക്കുകൾ ഇഷ്ടപ്പെട്ടു.
പിറ്റേദിവസം തന്നെ ഇറച്ചി വാങ്ങിച്ച് കാട്ടിലേക്ക് പോയി.
ഇറച്ചിയിട്ട് ഒളിഞ്ഞിരുന്നു
സിംഹം വന്നു ഇറച്ചി തിന്നു തിരിച്ചു പോയി.
ആ സ്ത്രീ ഒരു മാസം വരെ ഇത് തുടർന്നു.
ഒരു മാസത്തിനു ശേഷം സിംഹത്തിനു മുന്നിൽ പോയി ഇറച്ചിയിട്ട് കൊടുക്കാൻ ആരംഭിച്ചു‌.
സ്ത്രീ ചിന്തിച്ചു സിംഹം മനസ്സിലാക്കട്ടെ ആരാണ് തനിക്ക് ദിവസവും ഇറച്ചി നൽകുന്നതെന്ന്.
പിന്നീട്  സിംഹവും സ്ത്രീയോട് അടുപ്പം കാണിക്കാൻ തുടങ്ങി.
സ്ത്രീയും ധൈര്യത്തോടെ സിംഹത്തിന്റെ കഴുത്തിൽ താലോടിക്കൊണ്ടിരുന്നു.
ഒരു ദിവസം സന്ദർഭം നോക്കി സ്ത്രീ സിംഹത്തിന്റെ കഴുത്ത് താലോടുന്നതിനിടയിൽ കുറച്ചു രോമങ്ങൾ പിഴുതെടുത്തു.
 സന്തോഷത്തോടെ ഗുരുവിനടുത്ത് ചെന്നു പറഞ്ഞു,
“ഇതാ ഗുരോ... ഞാൻ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്ത് കൊണ്ട് വന്നിരിക്കുന്നു”
“ഇനി അങ്ങ് ഏലസ്സ് ഉണ്ടാക്കാൻ ആരംഭിച്ചാലും”
സൂഫി ചോദിച്ചു,
“എങ്ങിനെയാണ് നിങ്ങൾക്ക് ഈ രോമങ്ങൾ ലഭിച്ചത്?"
സ്ത്രീ നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.
ഗുരു പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു,
“നിങ്ങളുടെ ഭർത്താവ് ഈ സിംഹത്തേക്കാൾ ക്രൂരനാണോ?”
“ഏറ്റവും ക്രൂരനായ മൃഗം സിംഹം നിങ്ങൾ കുറച്ചു നാൾ പരിചരിച്ചപ്പോൾ നിങ്ങളോട് സ്നേഹവും അനുസരണയും കാണിച്ചു.
ആ സിംഹത്തിന്റെ കഴുത്തിൽ നിന്നും രോമങ്ങൾ പിഴുതെടുത്തപ്പോൾ പോലും നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ..
പിന്നെ നിങ്ങളുടെ ഭർത്താവിന്റെ മനസ്സാണോ അലിയാത്തത്.”
*ഗുണപാഠം*👇
സാധ്യമായതിനെ ഉൾകൊള്ളാതെ അസാധ്യമായതിന്റെ പിന്നാലെ പോകുന്നവരാണ് നമ്മിൽ പലരും '
അസാധ്യമായത് സ്വായത്തമാക്കാൻ ചെയ്യുന്ന ത്യാഗത്തിന്റെ ഒരശം മതി സാധ്യമായത് സ്വന്തമാക്കാൻ .

Tuesday, August 28, 2018

ശ്രീകൃഷ്ണ തത്വം : ദാമ്പത്യം

ഒരിക്കൽ ഭഗവാൻ ശ്രീകൃഷ്ണനും ഗോപന്മാരും ഗോക്കളെ മേച്ചു വളരെ ദൂരം നടന്നതിനാൽ ഗോപന്മാർക്കു വളരെ വിശപ്പും ദാഹവും മൂലം ക്ഷീണം അനുഭവപ്പെടുകയും അവർ കൃഷ്ണനോട് തങ്ങളുടെ സ്ഥിതിയെപ്പറ്റി പറയുകയും ചെയ്തു. ഗോപന്മാരുടെ വിഷമം മനസ്സിലാക്കിയ ഭഗവാൻ അവിടെ അടുത്തു തന്നെയുള്ള ഒരു അശോക വൃക്ഷ ചുവട്ടിൽ എല്ലാവരെയും കൂട്ടി നിൽക്കുന്ന സമയത്തു കുറച്ചകലെയായി വേദമന്ത്രോച്ചാരണങ്ങളുടെ ധ്വനി കേൾക്കുകയാൽ തന്റെ കൂട്ടുകാരോട് അവിടെ കുറെ ബ്രാഹ്മണർ ഒരു യജ്ഞം നടത്തുന്നുണ്ടെന്നും നിങ്ങൾ അവിടെ ചെന്ന് കൃഷ്ണനും ബലരാമനും ഇവിടെ അടുത്തു വന്നിട്ടുണ്ടെന്നും അവർക്കു വല്ലതും ഭക്ഷണം കിട്ടിയാൽ കൊള്ളാമെന്നുണ്ടെന്നു പറഞ്ഞയച്ചിരിക്കുന്നതായി അറിയിക്കുവാനും ഗോപബാലന്മാരോട് പറഞ്ഞയച്ചു. ഗോപബാലന്മാർ അതനുസരിച്ചു അവിടെ ചെല്ലുകയും ആ ബ്രാഹ്മണരോട് ഭഗവാൻ പറഞ്ഞയച്ചതിനെ അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ വിദ്യാമദത്താൽ പ്രഭാവിതരായിരുന്ന അവരിൽ ഇത് കോപത്തെ സൃഷ്ടിക്കുകയും ഗോപബാലന്മാരെ അവിടെനിന്നും ഓടിച്ചുവിടുകയും ചെയ്തു.നിരാശരായി തിരിച്ചെത്തിയ ഗോപബാലന്മാരോട് ഭഗവാൻ ഇപ്പോൾ അവരുടെ ഭാര്യമാരായ ബ്രാഹ്മണിമാരുടെ അടുക്കൽ ചെന്ന് ഇതേ വർത്തമാനം ഉണർത്തിക്കുന്നതിന് ആവശ്യപ്പെട്ടു. കൃഷ്ണൻ വന്നിരിക്കുന്നു എന്ന് കേട്ടപാടെ അവരെല്ലാം ഓടി തങ്ങളുടെ ഭർത്താക്കന്മരുടെ അടുത്തുചെന്നു ഈ കാര്യം പറഞ്ഞപ്പോഴും അവരിൽ അത് കാര്യമായ പ്രതികരണം ഒന്നും ഉളവാക്കിയില്ല. തങ്ങളുടെ ഭർത്താക്കന്മാരുടെ അജ്ഞത മനസ്സിലാക്കിയ അവർ യജ്ഞത്തിനായി തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളെല്ലാമെടുത്തു ഗോപബാലന്മാരുടെ കൂടെ ഭഗവാൻ നിൽക്കുന്ന സ്ഥലത്തേക്ക് പോവുകയും അവിടെയെത്തി എല്ലാം ഭഗവാന് സമർപ്പിച്ചു തങ്ങളുടെ ഭർത്താക്കന്മാരുടെ അവിവേകത്തെ പൊറുക്കണമെന്നു അപേക്ഷിക്കുകയും ചെയ്തു. ഭഗവാൻ ആ ഭക്ഷണ സാധനങ്ങളെല്ലാമെടുത്തു ഗോപന്മാർക്കു നൽകി. അതിനു ശേഷം ബ്രാഹ്മണിമാരോട് നിങ്ങൾ എന്തിനാണ് ഇവിടെവരെ വന്നതെന്നും മറ്റും ചോദിച്ചു അവരെ അനുഗ്രഹിച്ചു അവരോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. പക്ഷെ അവർ തിരിച്ചുപോകാതെ അവിടെത്തന്നെ നിൽക്കുകയും ഇനി തങ്ങൾ തിരിച്ചുപോവില്ല എന്ന് ഭഗവാനോട് പറയുകയും ചെയ്യുന്നു. ഇവിടെ ഭഗവാൻ അവർക്കു നൽകുന്ന ഒരു ഉപദേശമുണ്ട്. ഇത് വളരെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഭഗവാൻ അവരോട് പറയുന്നത് ഭർതൃമതിയായ ഒരു സ്ത്രീയുടെ ഭർതൃ സ്ഥാനത്തു നില്കുന്നത് താൻ തന്നെയാണെന്നാണ്. ഭഗവാൻ അവരോട് പറയുന്നത് നിങ്ങളുടെ ഭർത്താക്കന്മാരിൽ എന്നെത്തന്നെ ദർശിക്കണമെന്നും അതിനാൽ തിരിച്ചുചെന്നു സന്തോഷത്തോടുകൂടി ഭർത്താക്കന്മാരോട് കൂടി സന്തോഷകരമായി ഭഗവദ്ധ്യാനത്തോടുകൂടി ജീവിക്കുക എന്നുമാണ്. ''യാവത് പവനോ നിവസതി ദേഹേ" എന്ന ശങ്കരാചാര്യ സ്വാമികളുടെ ശ്ലോകം ഈ ഘട്ടത്തെ ആധാരമാക്കിയുള്ളതാണ്. ശങ്കരാചാര്യ സ്വാമികളുടെ സൂക്ഷ്മ ദർശിത്വം എത്രയേറെ ഉണ്ട് എന്നുള്ളത് ഇതിൽനിന്നും നമുക്ക് മനസിലാക്കാം. അപ്പോഴേക്കും തങ്ങൾക്കു പറ്റിയ തെറ്റ് മനസ്സിലാക്കിയ ബ്രാഹ്മണരും അവിടെയെത്തി ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചു. ഈ ഘട്ടം വായിക്കുമ്പോൾ നമുക്ക് ആദ്യം തോന്നുന്നത് നാം അമ്പലങ്ങളിൽ എന്തിനാണ് വഴിപാട് കഴിക്കുന്നത്?അതൊക്കെ ആർക്കെങ്കിലും ദാനം ചെയ്‌താൽ പോരെ എന്നാണ്. ഇത് നമ്മുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന താമസ്സിൽ നിന്നുദ്ഭവിക്കുന്ന ചിന്തയാണ്. ഭഗവാൻ എന്തുകൊണ്ട് ആദ്യം ഗോപന്മാരെ വേദ വിധികളോടെ യജ്ഞം ചെയ്യുന്ന ബ്രാഹ്മണരുടെ അടുക്കൽ വിടുന്നു? പലരും ഈ ലീലയെ ബ്രാഹ്മണത്വത്തെ തരംതാഴ്ത്തിക്കാണിക്കുവാൻ ഉപയോഗിക്കാറുണ്ട്. പക്ഷെ ഇതിന്റെ യാഥാർഥ്യം അതല്ല. പുരുഷൻ അഹങ്കാരത്തിന്റെ പ്രതീകമാണ്. സ്ത്രീ ഭക്തിയുടെയും സമർപ്പണത്തിന്റെയും. വിവാഹം എന്നത് ഇത് രണ്ടിന്റെയും സംയോഗമാണ്. വിവാഹത്തോടുകൂടി പുരുഷൻ തന്റെ അഹങ്കാരത്തെ കുറച്ചു ഭക്തിയെയും സമർപ്പണഭാവത്തെയും തന്നിലേക്ക് സ്വീകരിക്കണം. ഇല്ലായെങ്കിൽ വെള്ളത്തിൽ വരച്ച വരക്കു സമമാണ് അവന്റെ ജീവിതം. ഉപനയനം മുതൽ വേദം ഉരുവിട്ടുപഠിക്കുന്ന ബ്രാഹ്മണൻ പ്രായേണ കർമങ്ങൾക്കു അമിതപ്രാധാന്യത്തെ നൽകി അഹങ്കാരത്തിൽ ഈശ്വരനെ തന്നെ മറന്നു പ്രവർത്തിക്കുന്ന അവസരങ്ങൾ ചിലപ്പോൾ ഉണ്ടായെന്നു വരും. നിത്യവും ഗായത്രിയും സന്ധ്യാവന്ദനവും ചെയ്യുന്ന ബ്രാഹ്മണന്റെ വിദ്യ ഈശ്വരനെ തന്റെ ജീവിതത്തിൽ സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ്. അതിനു കർമങ്ങളുടെ കൂടെ ഭക്തിയും അത്യാവശ്യമാണ് എന്ന് അവരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഭഗവാൻ ഈ ലീല ചെയ്യുന്നത്. ഭക്തിയില്ലാത്ത കർമം പാഴ് വേലയാണ് ത്യാഗരാജ സ്വാമികൾ തന്റെ ഒരു കീർത്തനത്തിൽ ഇതിനെ ശവത്തിനു ചെയ്യുന്ന അലങ്കാരമായിട്ടാണ് വർണിച്ചിരിക്കുന്നതു.രണ്ടുകൂട്ടരുടെ അഹങ്കാരത്തെ ഭഗവാൻ ഇതുവരെ മാറ്റിയിരിക്കുന്നു. ഒന്ന് ബ്രഹ്മാവിന്റെത് .ഇപ്പോൾ ബ്രാഹ്മണരുടേതും. ബ്രാഹ്മണർക്കു ഈ ശരീരത്തിൽ തന്നെ മൂന്നു ഭാവങ്ങളുണ്ട്. അതിനാൽ അവരുടേത് 'ത്രിവൃത്‌ ജന്മ്മം ' എന്ന് അറിയപ്പെടുന്നു. ശൗക്രം , സാവിത്രം ദൈത്യം എന്നിവയാണ് അവ. ഇത് മൂന്നും ബ്രാഹ്മണനിൽ അഹങ്കാരഹേതുവായി പരിണമിക്കുന്നു. അതിനാൽ അവർ ഇതിനെ മനസ്സിലാക്കി ജീവിക്കണമെന്നും ഭഗവാൻ പറയുന്നു. ആരാണോ വിഷ്ണുവിന് വിമുഖന്മാരായി കർമം ചെയ്യുന്നത് അവരുടെ കർമങ്ങൾ ത്യാഗരാജ സ്വാമി പറയുന്നതുപോലെ ശവത്തിൽ ചെയ്യുന്ന അലങ്കാരമാണ് എന്ന് മറ്റുള്ളവരും മനസ്സിലാക്കണം എന്നാണ് ഈ ലീലയുടെ ആന്തര്യം. ഭാര്യ ഭർത്താക്കന്മാരുടെ ജീവിതം പരസ്പര പൂരകങ്ങളായിരിക്കണമെന്നും ഈ ലീല നമ്മെ പഠിപ്പിക്കുന്നു. ദാമ്പത്യത്തിൽ രണ്ടുപേർക്കും തുല്യ പ്രാധാന്യതയുണ്ട്. അതേപോലെ ഈശ്വര സാക്ഷാത്കാരത്തിനുള്ള യജ്ഞമാണ് ദാമ്പത്യമെന്നും അത് കേവലം വൈകാരികം മാത്രമായ ഒരു ബന്ധമല്ല എന്നും ഈ ലീല നമ്മെ പഠിപ്പിക്കുന്നു. അതല്ലായെങ്കിൽ അത് രാവണ മണ്ഡോദരിമാരുടേതുപോലെ ഒരു ജന്മം വ്യർത്ഥമാക്കിക്കളയാനെ ഉപകരിക്കുന്നുള്ളൂ.....ശ്രീ ഗുരുഭ്യോ നമ....

Friday, July 13, 2018

Story Telling : മിതമായ സമ്പത്ത്

💞മിതമായ സമ്പത്ത്💞

ജീവിതം സുഖപ്രദമായിത്തീരാന്‍ ഒരാള്‍ക്ക് എത്ര സമ്പത്ത് വേണമെന്ന് ഒരിക്കല്‍ ഒരു ശിഷ്യന്‍ തന്റെ ഗുരുവിനോട് ചോദിച്ചു . മഹാൻ പക്ഷേ, മറുപടിയൊന്നും പറഞ്ഞില്ല. പകരം വീട്ടറയില്‍ ചെന്ന് ഒരു സഞ്ചിയില്‍ അല്‍പം കോഴിമുട്ടയുമായി വന്നു.

 അതില്‍നിന്ന് ഒന്നെടുത്ത് അവനു കൊടുത്തു. അവനത് സന്തോഷത്തോടെ വാങ്ങി. ഉടനെ രണ്ടാമതൊന്നുകൂടി കൊടുത്തു. അതും പ്രയാസമേതുമില്ലാതെ സ്വീകരിച്ചു. മൂന്നാമതൊന്നുകൂടി കൊടുത്തപ്പോള്‍ അതും വാങ്ങി. നാലാമത്തേതും വാങ്ങാതിരുന്നില്ല. പക്ഷേ, അഞ്ചാമതും കൊടുത്തപ്പോള്‍ അവന്‍ പ്രയാസപ്പെട്ടു.

മുട്ട എങ്ങനെ വാങ്ങണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ഇരുകൈകളും ചേര്‍ത്തിവച്ച് എങ്ങനെയോ അതു വാങ്ങി. അദ്ദേഹം  അവിടെയും നിര്‍ത്തിയില്ല. ആറാമതൊന്നുകൂടി കൊടുത്തു. അപ്പോള്‍ വെപ്രാളപ്പെട്ട് അവന്‍ പറഞ്ഞു:
''നിര്‍ത്തൂ , നിര്‍ത്തൂ. ഇതെല്ലാംകൂടി എന്റെ കൈയില്‍നിന്ന് ഇപ്പോള്‍ വീണുടഞ്ഞു പോകും..''

ശിഷ്യന്റെ ഈ വെപ്രാളം കണ്ടപ്പോള്‍ ഗുരു ഒന്ന് പുഞ്ചിരിച്ചിട്ടു പറഞ്ഞു:
''ആദ്യത്തെ നാലു മുട്ടകള്‍ നീ സസന്തോഷം സ്വീകരിച്ചു. കാരണം, അവ നിന്റെ കൈകളിലൊതുങ്ങുന്നവയായിരുന്നു. എന്നാല്‍ അഞ്ചാമത്തേതും ആറാമത്തേതും തന്നപ്പോള്‍ നീ അസ്വസ്ഥനായി. കാരണം, നിനക്കവ താങ്ങാന്‍ കഴിയാത്തവയായിരുന്നു. ഇതാണ് ജീവിതത്തില്‍ സമ്പത്തിന്റെ കാര്യവും.

സമ്പത്ത് മിതമായാല്‍ ജീവിതം സുഖപ്രദമാകും. അമിതമായാല്‍ ദുഃഖപൂര്‍ണവുമാകും. അതിനാല്‍ ആവശ്യത്തിനു മാത്രം സമ്പാദിക്കുക. ബാക്കി സമയം ജീവിക്കാന്‍ നോക്കുക....''

Story Telling : Hiring Donkey

One day The king wanted to go fishing, and he asked the royal weather forecaster the forecast for the next few hours.

The palace meteorologist assured him that there was no chance of rain.

So the king and the queen went fishing.

On the way he met a man with a fishing pole riding on a donkey, and he asked the man if the fish were biting.

The fisherman said, "Your Majesty, you should return to the palace! In just a short time. I expect a huge rain storm."

The king replied: "I hold the palace meteorologist in high regard. He is an educated and experienced professional.

Besides, I pay him very high wages. He gave me a very different forecast. I trust him."

So the king continued on his way. However, in a short time a torrential rain fell from the sky. The King and Queen were totally soaked..

Furious, the king returned to the palace and gave the order to fire the meteorologist. Then he summoned the fisherman and offered him the prestigious position of royal forecaster.

The fisherman said, "Your Majesty, I do not know anything about forecasting. I obtain my information from my donkey. If I see my donkey's ears drooping, it means with certainty that...it will rain."

So the king hired the donkey.

And thus began the practice of hiring dumb asses to work in influential positions.

The practice is unbroken to this date.😜