Showing posts with label Spirituality. Show all posts
Showing posts with label Spirituality. Show all posts

Saturday, March 18, 2023

മനുഷ്യരെ പിടിക്കുന്നവൻ!

 മനുഷ്യരെ പിടിക്കുന്നവൻ!

“എന്നെ അനുഗമിക്കുക, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും.”—ലൂക്കോസ്‌ 5:

ഏകദേശം ഇരുപത് കൊല്ലo ഞാൻ റിക്രൂട്ട്മെന്റ് മേഖലയിൽ പ്രവർത്തിച്ചു. പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികൾ എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. ആയിരങ്ങൾ വിവിധ ജോലികളിൽ പ്രവേശിച്ച് സന്തുഷ്ടരായി ജീവിക്കുന്നു. ചിലരെങ്കിലും ഇടയ്ക്ക് ഒരു ഫോൺ വിളിയിലൂടെയോ അല്ലെങ്കിൽ  ന്യൂ ഇയർ, ക്രിസ്മസ്, ഓണാശംസകൾ അയച്ചോ സ്നേഹബന്ധം നിലനിർത്തുന്നു.

ഞാൻ എനെറെ തൊഴിലിൽ ഏറ്റവും സന്തോഷവും സംതൃപ്തിയും കണ്ടെത്തിയത് , ജോലിയിൽ പ്രവേശിച്ച് ഏറെ വർഷങ്ങൾക്ക് ശേഷമാണ്. വർഷങ്ങൾ കഴിഞ്ഞപ്പോൾ മടുപ്പും ഒരേ ജോലി ചെയ്യുന്നതിലെ വിരസതയും എന്നെ നിരന്തരം വേട്ടയാടി. കൂടാതെ  ബഹുഭൂരിപക്ഷം ഉദ്യോഗാര്ഥികളും ജോലി കിട്ടിയശേഷം കാണിക്കുന്ന കൃതജ്ഞതയില്ലായ്മ യും എന്നെ ഏറെ വിഷമിച്ചിരുന്നു.

ഈ സമയത്താണ് എന്നോട് വളരെ സ്നേഹവും വാത്സല്യവും ഉള്ള ഒരു സിസ്റ്റർ എന്റെ മനോവിഷമം തിരിച്ചറിയുകയും ചെയ്യുന്ന ജോലിയിൽ സംതൃപ്തി നേടാൻ അതിലെ പ്രത്യേകത കണ്ടുപിടിച്ച്, മനസ്സിലാക്കി വലിയ ഒരു കാൻവാസിൽ ചിത്രം പൂർണ്ണമായി ഉൾക്കൊണ്ട് ആ ജോലിയുടെ അസാധാരണത്വവും മഹത്വവും തിരിച്ചറിഞ്ഞു മുന്നോട്ടു പോകാൻ പ്രേരണ നൽകിയത്. സിസ്റ്റർ മുകളിലത്തെ ബൈബിൾ വാക്യം സൂചിപ്പിച്ചുകൊണ്ട്, നീ മനുഷ്യരെ പിടിക്കുന്ന ജോലിയാണ് ചെയ്യുന്നത്. അത് ആത്മാർഥമായി ചെയ്യുക, ആയിരങ്ങൾക്ക് അവരുടെ ജീവിതം അർത്ഥവത്താക്കി കൊടുക്കാൻ നിനക്ക് സാധിക്കും, എന്ന അനുഗ്രഹ വചസ്സുകളോടെ എന്നെ പറഞ്ഞയച്ചു.

പിന്നീട് ഞാൻ ശാന്തമായി ഇരുന്ന് ആലോചിച്ചപ്പോൾ, എന്നിലെ കുറെ നന്മകൾ എനിക്ക് മുൻപിൽ തെളിഞ്ഞു വന്നു. ഒരു കൺസൽട്ടൻറ് എന്നനിലയിൽ, ശരാശരിയിലും മുകളിലുള്ള നല്ല നല്ല കമ്പനികൾക്ക് വേണ്ടിയാണ് ഞാൻ റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്. നിലവാരമുള്ള സ്ഥാപനങ്ങൾ, നിലവാരമുള്ള പദവികൾ , നിലവാരമുള്ള ശമ്പളം! ഒട്ടനവധി യുവാക്കളുടെ ജീവിതത്തിൽ നാഴികക്കല്ലായി അവർക്ക് നല്ലൊരു ജോലി ലഭിക്കാൻ ഞാനവരെ സഹാച്ചിട്ടുണ്ട്. തീർച്ചയായും അവരവരുടെ കഴിവുകൾ തന്നെയാണ് അവർക്ക് നല്ല ജോലി ലഭിക്കാൻ കാരണമായത്. എങ്കിലും ഒരു വഴികാട്ടിയാവാൻ എനിക്ക് സാധിച്ചു. സിസ്റ്ററുടെ വാക്കുകൾ എന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നു - മനുഷ്യരെ പിടിക്കുന്നവൻ!!
പിന്നീട് പലപ്പോഴും ഒരു സുവിശേഷ വേലയാണ് ഞാനും ചെയ്യുന്നത്, എന്ന തോന്നൽ ഒരുപാട് സന്തോഷവും സംതൃപ്തിയും നൽകി. യേശു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിൽ കാണിച്ച മാതൃക, വലിയ പ്രചോദനമായി. ഓരോ ഇന്റർവ്യൂ വിലും മുന്നിൽ വരുന്ന ഉദ്യോഗാര്ഥിയുടെ എന്ത് നന്മയാണ് മേന്മയാണ് എനിക്ക് കണ്ടെത്താൻ കഴിയുക എന്നതിലായി എന്റെ ശ്രദ്ധ. പിന്നീട് ഹൊവാർഡ്‌ ഗാർഡ്നർ പറഞ്ഞുവച്ച ബഹുമുഖ ബുദ്ധി വൈഭവത്തിന്റെ തിയറി പഠിക്കുമ്പോൾ എന്റെ മുന്നിൽ വരുന്നവരിൽ ആരും തന്നെ കഴിവു കുറഞ്ഞവരില്ല എന്ന സത്യം മനസ്സിലാക്കി. സെലക്ട് ചെയ്തില്ലെങ്കിൽ കൂടി, അവരെ പോസിറ്റീവ് ആയി മോട്ടിവേറ്റ് ചെയ്‌ത്‌ ഇന്റർവ്യൂ ക്യാബിനിൽ നിന്നും പറഞ്ഞയക്കാൻ എനിക്ക് സാധിച്ചു.

കരിയർ ഗൈഡൻസ്, കമ്പനികളിലെ ജോലിക്കാർക്ക് വേണ്ടിയുള്ള പരിശീലന പരിപാടികൾ എല്ലാം യേശുവചനങ്ങൾ പ്രചോദനമാക്കി മനോഹരമാക്കുവാൻ സാധിച്ചു. അടിസ്ഥാനം കൂടാതെ മണ്ണിൽ വീട് പണിത മനുഷ്യനും ഉറച്ച പാറമേൽ അടിസ്ഥാനം കെട്ടി വീടുപണിത മനുഷ്യനും കലാലയങ്ങളിൽ വിദ്യാർത്ഥികളിൽ പറയാതെ, എന്തൊക്കെ ഗൈഡൻസ് കൊടുത്താലും എന്തു പ്രയോജനം. അങ്ങിനെ ആഴത്തിൽ പഠിക്കുമ്പോൾ യേശുവിന്റെ ഓരോ വചനവും നിത്യജീവിതവുമായി കൂട്ടിക്കെട്ടി നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ യുവാക്കൾക്ക് ഇത്രയധികം പ്രചോദനം നല്കുന്ന മറ്റൊരു മോട്ടിവേഷണൽ സ്പീക്കർ വേറെയില്ല എന്നു മനസ്സിലാവും.

താലന്തുകൾ
പത്ത് കന്യകമാരുടെ ഉപമ
അഷ്ടസൗഭാഗ്യങ്ങൾ,

ഇങ്ങിനെ ഓരോ സുവിശേഷ ഭാഗവും നമ്മുടെ നിത്യജീവിതവുമായി ഇഴചേർന്നു നിൽക്കുന്ന ദിവ്യ രത്നങ്ങളാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ, നമുക്ക് നമ്മെ തന്നെ തിരിച്ചറിയാൻ (ആത്മാവബോധം) ഈ വചനങ്ങൾ നിത്യവും ധ്യാനിച്ചാൽ മതി. ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്ന പത്ത് ജീവിത നൈപുണ്യ കലകളിൽ ഒന്നാമതായി വരുന്നത് 'സ്വയം അവബോധം' തന്നെയാണ്.  

സ്വന്തം കണ്ണിലേക്ക് നോക്കുക, സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക, അതിനുശേഷം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാം  - ഈ വാചകത്തിലൂടെ സ്വയ അവബോധത്തിന്റെ ഏറ്റവും വലിയ സന്ദേശം യേശു ലോകത്തിന് നൽകുന്നു. നമുക്കൊക്കെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വയം ഉള്ളിലേക്ക് നോക്കുക എന്നതുതന്നെയാണ്. മറ്റുള്ളവരുടെ ആയിരം കുറ്റങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമാണ്. എന്നാൽ ശാന്തമായി സ്വസ്ഥമായി ഇരുന്ന് സ്വന്തം ഉള്ളിലേക്ക്, ഉണ്മയിലേക്ക് അൽപനേരം നോക്കാൻ (ധ്യാനിക്കാൻ) ഏറെ പ്രയാസമാണ്. പക്ഷെ അത് ശീലിക്കാൻ സാധിച്ചാൽ നിങ്ങൾക്ക് ലോകം കീഴടക്കുവാൻ സാധിക്കും. സ്വയാവബോധമാണ് വിജയത്തിന്റെ താക്കോൽ എന്ന സോക്രട്ടീസ് പറഞ്ഞത് അതുകൊണ്ടു തന്നെയാണ്.

യേശു മികച്ച ഒരു പരിശീലകനായിരുന്നു. വളരെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത തന്റെ ശിഷ്യന്മാരെ നിരന്തരം പരിശീലിപ്പിച്ചു, മാർഗ്ഗദർശനം (Mentoring) നൽകി അവരെ പുതിയ മനുഷ്യരാക്കി മാറ്റി. വലിയ ആത്മീയതയും തത്വചിന്തയും മാത്രമല്ല, നിത്യജീവിതത്തിൽ മീൻ പിടിക്കുന്നതിൽ വരെ അവൻ അവരെ സഹായിച്ചു, പരിശീലിപ്പിച്ചു. മനുഷ്യരുടെ ഇടയിലേക്ക് അവരെ പറഞ്ഞയക്കുമ്പോൾ വ്യക്തവും കൃത്യവുമായ മാർഗ്ഗ നിർദ്ദേശങ്ങൾ എപ്പോഴും നൽകിയിരുന്നു. 

“നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം. പ്രസംഗിക്കുവിൻ" (മർക്കോ 16,15) യേശു ഈ വാക്കുകൾ പറഞ്ഞിരിക്കുന്നത് നാമോരോരുത്തരോടുമാണ്. സു+വിശേഷം അഥവാ നല്ല വിശേഷങ്ങൾ, നല്ല വാർത്തകൾ ലോകത്തോട് പറയാൻ ബാധ്യസ്ഥരാണ് നാമോരോരുത്തരും. എന്നാൽ നാമിന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വെറുപ്പ്, വിദ്വേഷം, വ്യാജം, കപടത, നിന്ദ, വ്യക്തിഹത്യകൾ ഫോർവേഡ് ചെയ്യുന്ന, ഷെയർ ചെയ്യുന്ന പാവകളായി ജീവിക്കുന്നു? സുവിശേഷം (നല്ല വിശേഷങ്ങൾ)  പറയാൻ ബാധ്യസ്ഥരായ നമ്മൾ വിഷം പരത്തുന്ന ക്രിസ്തു ശിഷ്യരായി അറിയപ്പെടുന്നു!!

നമുക്ക് ഓരോ ദിവസവും ഒന്ന് ആത്മപരിശോധന നടത്തിയാലോ? ഇന്ന് ഞാൻ പകർന്നത് സുവിശേഷമാണോ? സദ് വർത്തയാണോ? 
----------------------
ജോസി വർക്കി


Friday, January 20, 2023

ജീവിതം തന്നെ ഒരു അത്ഭുതം

പണ്ട് ബെങ്കായി എന്നൊരു സെൻ ഗുരുവിനെ കാണാൻ മറ്റൊരു ഗുരുവിന്റെ ശിഷ്യൻ എത്തിച്ചേർന്നു. അദ്ദേഹം തെല്ല് അഭിമാനത്തോടെ ബെങ്കായിയോട് ചോദിച്ചു. 'എന്റെ ഗുരുവിന് ജലത്തിന് മുകളിലൂടെ നടക്കുവാൻ സാധിക്കും. താങ്കൾക്ക് അതുപോലെ എന്ത് അത്ഭുതമാണ് വശമുള്ളത്?'. ഒട്ടും താമസിക്കാതെ ബെങ്കായി അതിന് ഇങ്ങിനെ മറുപടി കൊടുത്തു. 

"എനിക്ക് വിശക്കുമ്പോൾ ഞാൻ ഭക്ഷണം കഴിക്കുന്നു. ഉറക്കം വരുമ്പോൾ ഉറങ്ങുന്നു. അതാണ് എനിക്ക് അകെ വശമുള്ള അത്ഭുതങ്ങൾ."



ഈ കഥയെ പരാമർശിച്ചു കൊണ്ട് ഓഷോ പറയുന്നത് ഇപ്രകാരമാണ്. 

The only miracle, the impossible miracle, is to be just ordinary. 

I can make you ordinary, I can make you simple human beings, I can make you like trees and birds. 

There is no miracle around here but life. If you can feel, this is the greatest miracle.



Wednesday, January 30, 2019

ട്രോൾ യുഗത്തിൽ 'അപൈശുനം'??!!

ശ്രീമത് ഭഗവത് ഗീതയിലെ പതിനാറാം അദ്ധ്യായത്തിൽ 'അപൈശുനം' എന്നൊരു പദം പ്രയോഗിച്ചിട്ടുണ്ട്.
അന്യരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ച് കണ്ടു പിടിച്ച് അത് വെളിച്ചത്താക്കുന്നതിൽ സന്തോഷിക്കുന്നവനെ 'പിശുന ' നെന്നു പറയുന്നു.
ആരെയെങ്കിലും നിന്ദിക്കുക, പരദൂഷണം പറയുക; ഇത് പിശുനന്റെ സ്വഭാവമാണ്. ഇവരിൽ ദുഷ്ടതയേക്കാൾ കൂടുതലുള്ളത് ഹീന തയാണ്. ആളെപ്പോലും കാണാതെ കുറ്റങ്ങൾ പറയുകയും ചരിത്രങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.
ഈ പ്രവർത്തി മൂലം സമൂഹത്തിൽ അയാളുടെ മാന്യത കുറയുകയും അയാൾ അവസാനം സ്വയം അപമാനിതനാകുകയും ചെയ്യും.
പിശുനനെ സിംഹത്തിനോടോ ചെന്നായയോടോ ഉപമിക്കാറില്ല. പുല്ലിൽ ഒളിഞ്ഞിരുന്നു കാലിൽ കൊത്തുന്ന പാമ്പിനോടാണ് ഉപമിക്കാറുള്ളത്. അതാണ് അവർക്കു യോജിച്ചത്. സമൂഹത്തിൽ ഇവരോടുള്ളത്ര വെറുപ്പും വിദ്വേഷവും ദുഷ്ടന്റെയോ ക്രൂരന്റേയോ നേർക്കുപോലും ഉണ്ടാകുന്നില്ല.
ചിലപ്പോൾ പിശുനൻ സ്വയം വിചാരിക്കുകയും പറയുകയും ചെയ്യും.
" ഞാൻ സത്യത്തിനു വേണ്ട സേവനമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത്ര കഠിനമായ കർത്തവ്യം അനുഷ്ഠിക്കുന്നതിനു സമുദായം എന്നെ അഭിനന്ദിക്കുകയാണു വേണ്ടത്. അതിനു പകരം ആളുകൾ എന്നെ നിന്ദിക്കുന്നു. ഇതെല്ലാം സഹിച്ചു ഞാൻ ഹൃദയത്തെ കഠിനമാക്കി നമ്രഭാവത്തോടെ സത്യത്തെ പ്രകടിപ്പിക്കുന്നു.
ഇതെന്റെ ധീരതയാണ്, ആത്മാർപ്പണമാണ് മറ്റുള്ളവർ സത്യനിഷ്ഠയെ ശിഥിലമാക്കി തങ്ങളുടെ മാന്യതയെ പ്രകടിപ്പിക്കുന്നതിനു വേണ്ടി മൗനം അവലംബിക്കുന്നു.
അതിനാൽ ദുർജ്ജനങ്ങൾക്ക് എന്തിനും സൗകര്യം കിട്ടുന്നു.
സമുദായത്തിൽ ഞങ്ങളേപ്പോലെ സത്യത്തിനു വേണ്ടി സേവനമനുഷ്ഠിക്കുന്നവർ കുറയുന്നതു കൊണ്ട് ഞങ്ങൾക്കവരുടെ മാന്യതവകവച്ചു കൊടുക്കേണ്ടി വരുന്നു.
സമുദായം ഞങ്ങളുടെ സേവനത്തിൽ നിന്ന് മുതലെടുക്കുന്നു. എന്നിട്ട് ഞങ്ങളെ ഹീനൻമാരെന്ന് വിളിക്കുകയും ചെയ്യുന്നു."
അന്യരുടെ ദൂഷ്യങ്ങളെ പരസ്യപ്പെടുത്തുന്നത് വാസ്തവത്തിൽ ആവശ്യമാണോ? അതു തുറന്നു കാണിക്കുവാൻ, പ്രകടിപ്പിക്കുവാൻ, പ്രചരിപ്പിക്കുവാൻ തനിക്ക് അധികാരമുണ്ടോ? എന്നാണ് മനുഷ്യൻ ആദ്യമായി ചിന്തിക്കേണ്ടത്. അതാണ് ശരിയായ ഉരകല്ല്.
പിശുനന്റെ ഗുണത്തെ പിശുനത എന്നു പറയുന്നു. പിശനത എന്ന ദുർഗുണം വർദ്ധിക്കുകയും സർവ്വസാധാരണമായിത്തീരുകയും ചെയ്യുന്ന സമുദായത്തിന് ഒരിക്കലും ഉത്കർഷമുണ്ടാവില്ല.
അവിടെ എല്ലാ ഗുണങ്ങളും മണ്ണോടു ചേരുന്നു. അതിനാൽ പിശുനതയെ സമുദായ വിരുദ്ധമായ വൃത്തി എന്നു പറഞ്ഞിരിക്കുന്നു. ദൈവിക വൃത്തിയോടു കൂടിയ സമുദായത്തിൽ ഇതു കാണുകയില്ല. അപൈശുനം ദൈവീക സമ്പത്തിന്റെ ഒരു മുഖ്യ ലക്ഷണമാണ്.
പിശുനത എന്ന ദുർഗ്ഗുണത്തെ നശിപ്പിക്കുവാൻ സ്വാമി നമ്മെ എപ്പോഴും ഓർമ്മിപ്പിക്കുന്നു.
”അഹിംസാ സത്യമക്രോധ
സ്ത്യാഗ: ശാന്തിരപൈശുനം"
(ഗീത : 16 - 2)
( - ഭഗവാൻ ശ്രീ സത്യസായി ബാബ എഴുതിയ 'ഗീതാവാഹിനി'' എന്ന ഗ്രന്ഥത്തിൽ നിന്നും)

Wednesday, November 2, 2011

What spirituality is? Kaushika’s story as told by Ram Vakkalanka

There was a young man called Kaushika, who practiced meditation and yogic austerities for a long time in a forest near a city called Mithila in northeastern part of India. One day, while Kaushika was resting under a tree after a long stretch of meditation, a crane landed on top of the branch directly above Kaushika and defecated. The bird’s excretion fell on Kaushika’s head. Kaushika felt uncontrollable wrath at this and looked at the bird severely. As if Kaushika’s angry looks were a deadly arrow, the crane fell down dead. Seeing this, Kaushika thought to himself that be due to his austerities, he attained some kind of extraordinary powers and was proud of himself.

Just as a honey-bee collects honey little by little from many flowers, the spiritual aspirant has to collect his food little by little from different households, without being a burden on any family. The aspirants are allowed only one meal a day and they can ask for food only three times. As per the tradition, Kaushika went into the city to get some food later that day. As luck would have it, Kaushika didn’t get any food from the first two houses he chose that day. Kaushika stood in front of the third and last house for the day, hungry and tired, and asked for food. The lady of the house was busy serving a meal to her family at that time and didn’t respond promptly to Kaushika. Having asked for food three times and not getting any response, Kaushika was about to move on with a little disappointment, when he saw the lady of the house hastily coming out with some food to donate. Starving and impatient, Kaushika looked at her angrily for the inordinate delay in serving him food.

The lady, sensing Kaushika’s anger, looked at him quietly and said, “I was busy serving my family and hence the delay. Besides, I am not a crane to be killed by your angry looks.” Kaushika’s consternation knew no bounds! How did this lady know about the morning’s incident, to which there were only two witnesses: himself and the crane! The lady, as if reading Kaushika’s thoughts said to him, “Yoga is not just about sitting under a tree and meditating. You can attain enlightenment by discharging your responsibilities perfectly and being detached. If you have further doubts, please see the town butcher Dharmavyadha and he will give you all answers.”

Kaushika, quite humbled, silently walked away from there looking for Dharmavyadha, the butcher. As soon as Dharmavyadha saw Kaushika, he smiled, addressed Kaushika by name and remarked about the latter’s encounter with the lady as if he were a direct witness to the incident. This was the second shock for the day to Kaushika. Reduced to dust by the so-called commoners, Kaushika humbly asked Dharmavyadha what kind of yogic practices he practiced to obtain such miraculous spiritual powers. Dharmavyadha said to Kaushika, “I never practiced any spiritual austerities, meditation or yoga like you. All I know is how to do my duty well. I serve my parents and elders, take care of my family, fulfill my obligations to the society and I practice detachment from all this knowing that I am the eternal self and always free.” Kaushika received Dharmavyadha’s teachings with utmost reverence, realized his folly in talking the life of an innocent bird and left with a perfect idea of yoga philosophy.

Adi Shankaracharya, one of the most renowned yoga philosophers, said: Svasvakarmanushthanameva Bhagavataha Puja - fulfilling one’s duties and obligations constitutes highest spiritual austerity and leads to spiritual liberation. Bhagavadgita, one of the most authoritative works on yoga, offers an interesting definition of yoga: Yogaha Karmasu Kaushalam – yoga is perfect fulfillment of one’s duties. In other words, a plumber who does a great job is practicing yoga, an athlete who brings medals to his country is a yogi, a mother who raises a healthy family is a yogi, a leader who leads his community towards progress is a yogi. Yoga is the birthright of everyone; no country, no culture, no color, no race has an exclusive right to it. The housewife, the musician, the mechanic…anyone can (and should) be a yogi.

... fulfill your role in the world