Showing posts with label zen. Show all posts
Showing posts with label zen. Show all posts

Monday, September 30, 2024

RESPECT | SELF-ESTEEM | EMPATHY

 I heard my mother asking the neighbors for salt. But we had salt at home. I asked her why she asked the neighbors for salt. And she replied, 'Because our neighbors don't have a lot of money, and they often ask us for something. From time to time, I also ask them for something small and inexpensive, so they feel that we need them too. This way, they will feel more comfortable and it will be easier to continue asking us for everything they need.'

And that's what I learned from my mother... let's raise empathetic, humble, and supportive children with too many values to mention!

Unknown author"



Saturday, April 6, 2024

🪔നിരാശ? ~ ഒരു സെൻ കഥ

 🪔നിരാശ? ~ ഒരു സെൻ കഥ 

ഒരു യുവാവ് വളരെയധികം നിരാശയോടെയും - ദുഃഖത്തോടെയും പുഴക്കരയിലെ സെൻ ഗുരുവിന്റെ അരികിലെത്തി . ശേഷം താൻ അന്നുവരെ അനുഭവിച്ചു പോന്നിരുന്ന ജീവിത ദുഃഖങ്ങൾ - കഷ്ടപ്പാടുകൾ - അവഗണനകൾ - പ്രാരാബ്ദങ്ങൾ ഇവയെക്കുറിച്ചെല്ലാം ഒന്നൊന്നായി വിവരിക്കാൻ തുടങ്ങി.

ഈ ചെറിയ പ്രായത്തിൽത്തന്നെ ദുരനുഭവങ്ങൾ ഒട്ടനവധിയായി ; ഒന്നു മരിച്ചു കിട്ടിയാൽ മതിയെന്ന് മാത്രമേ ഇപ്പോൾ ആഗ്രഹമുള്ളൂ - പ്രതീക്ഷ വെയ്ക്കാൻ ഉതകുന്ന ഒന്നും തന്നെ ഇനി ജീവിതത്തിൽ ബാക്കിയില്ല.

ഇത്തരത്തിലായിരുന്നു അയാളുടെ മാനസികാവസ്ഥ.




സെൻഗുരു മറുപടിയായി പറഞ്ഞത് ഇത്രമാത്രം

"ആ നിൽക്കുന്ന അലക്കുകാരന്റെ കഴുതയെ നോക്കുക : ഒരു ദിവസം മുഴുവൻ അതിനെ നിരീക്ഷിക്കുക ; ശേഷം മടങ്ങി വരുമ്പോൾ ഉത്തമമായ പ്രശ്ന പരിഹാരം ഞാൻ നിർദ്ദേശിക്കാം."

അതു ശരിവെച്ച യുവാവ് അടുത്ത ദിവസം പ്രഭാതം മുതൽ പ്രദോഷം വരെ ആ കഴുതയെ അനുഗമിച്ചു. അതിന്റെ രീതികൾ സസൂക്ഷ്മം നിരീക്ഷിച്ചു. പക്ഷേ സർവ്വ സാധാരണമെന്നതിൽ കവിഞ്ഞ മറ്റൊന്നും തന്നെ അയാൾക്ക് അനുഭവവേദ്യമായില്ല .

അടുത്ത ദിനം സെൻഗുരുവിന്റെ അടുക്കൽ മടങ്ങിയെത്തിയതും അയാൾ ഇത്ര മാത്രം പറഞ്ഞു.

"ഗുരോ…. അലക്കുകാരന്റെ അടിമയെപ്പോലെ ദിവസം മുഴുവൻ ഭാണ്ഡവുമേന്തി അലയുന്ന - മണ്ടനായ ആ കഴുതയിൽ എടുത്തു പറയാൻ തക്കതായ ഒരു മേന്മയും ഞാൻ കണ്ടില്ല. സമയം വെറുതേ നഷ്ട്ടമായതു മിച്ചമെന്നേ പറയാനുള്ളൂ……വീണ്ടും നിരാശ മാത്രമാണ് ബാക്കി…..

അതെന്തു തന്നെയും ആയിക്കൊള്ളട്ടെ : ദയവായി എനിക്കുള്ള പ്രശ്ന പരിഹാരം മാത്രം ഒന്നുപദേശിച്ചു തന്നാലും."

ഗുരു ഒന്നു മന്ദഹസിച്ച ശേഷം ഇങ്ങനെ പറഞ്ഞു :

"സുഹൃത്തേ…. താങ്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല മാർഗ്ഗ നിർദ്ദേശം ആ കഴുത തന്നെ പകർന്നു നൽകിക്കഴിഞ്ഞു. അതിൽ കൂടുതലായൊന്നും എനിക്കു പറഞ്ഞു തരാനില്ല."

യുവാവ് ഒന്നന്ധാളിച്ചു…

അതു മനസ്സിലാക്കിയ ഗുരു ഇപ്രകാരം തുടർന്നു.

"താങ്കൾ തീർച്ചയായും കണ്ടുകാണണം. അതിരാവിലെ തന്നെ ആ കഴുത ഉറക്കമുണരുന്നു - യജമാനൻ നൽകുന്ന ആഹാരം എന്തോ -അതു കഴിക്കുന്നു. ശേഷം ചുമലിൽ വെച്ച് കെട്ടുന്ന തന്നെക്കാൾ ഭാരമുള്ള വിഴുപ്പ് കെട്ടു മുഴുവൻ ഒരു മടിയും കൂടാതെ നദിയോരം വരെ ചുമക്കുന്നു - അയാൾ തുണിയലക്കുന്ന നേരമത്രയും കരയിൽ വിശ്രമിക്കുന്നു - ശേഷം നനച്ചുണക്കിയ അതേ തുണികളുമായിത്തന്നെ മടക്കയാത്ര ചെയ്യുന്നു…...വീട്ടിലെത്തി ചുമടിറക്കുന്നു

ശരിയാണോ ?

'അതെ എന്ന് യുവാവ് '

അതായത് :

വീട് വിട്ടിറങ്ങുമ്പോൾ താൻ വഹിച്ച മുഷിഞ്ഞ തുണികളുടെ ഭാരവും - അലക്കു കഴിഞ്ഞു ചുമക്കുന്ന നല്ല തുണികളുടെ ഭാരവും കഴുത ഒരേ മനോഭാവത്തോടെ മാത്രം മുതുകിൽ ചുമക്കുന്നു.

വൃത്തിയും - വൃത്തിഹീനതയും അതിന്റെ ചിന്തയിൽ വരുന്നതേയില്ല .

പ്രത്യേക സന്തോഷമോ - സന്താപമോ രണ്ടു ഘട്ടത്തിലും അതിനെ ബാധിക്കുന്നതുമില്ല .

രണ്ടിനോടും ഒരേ വികാരം. സ്വന്തം 
കർമ്മമായ ചുമടെടുക്കുക - എന്നതിൽ കവിഞ്ഞ ഒരു ചിന്തയും അതിനെ അലട്ടുന്നില്ല .

ഒരു മനുഷ്യന്റെ കർമ്മ ഗതിയും അതുപോലെ ആയിരിക്കണം - ചെയ്യുന്ന പ്രവർത്തികളുടെ സ്വഭാവം അനുകൂലമോ - പ്രതികൂലമോ എന്തുതന്നെ ആയാലും മനസ്സിനെ അവ ആഴത്തിൽ ഉലയ്ക്കാതിരിക്കണം…..

സുഖവും - ദുഃഖവുമെല്ലാം താൽക്കാലികമായി ചുമക്കേണ്ടിവരുന്ന വെറും ഭാണ്ഡക്കെട്ടുകൾ മാത്രമാണെന്ന് ചിന്തിക്കാൻ കഴിയണം……

അത്രമാത്രമേ പ്രതിവിധിയുള്ളൂ…."

യുവാവിന്റെ മുഖം പ്രസന്നമായി…മനസ്സിൽ പ്രതീക്ഷകൾ നാമ്പിട്ടു…. ഗുരുവിനോട് ഒരു പ്രണാമം മാത്രം പറഞ്ഞ ശേഷം

മടക്കയാത്ര തുടങ്ങി….."

-ഗുണപാഠം-

🔱 പ്രവൃത്തികൾ ചെയ്യുന്നതിന് മുൻപ് അവയെ…. അതിന്റെ സ്വഭാവത്തെ അപ്രകാരം തന്നെ അംഗീകരിക്കുക.

🔱 പൂർണ്ണമായും ഒന്നിനോടും വിമുഖത പാടില്ല.

🔱 കർമ്മം ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല - സാഹചര്യങ്ങൾ എപ്പോഴും അനുകൂലമായെന്നു വരില്ല - അതുകൊണ്ട് അവയിലൂടെയെല്ലാം കടന്നു പോവുക ….